സീറോ മലബാര്‍ സഭയിലെ കുര്‍ബാന തര്‍ക്കം : കോടതിയുടെ കണ്ണുണ്ട്, സൂക്ഷിച്ചോ….പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചാല്‍ നിയമ നടപടി ഇങ്ങനെ

എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കത്തിന് പരിഹാരം കാണാന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ നേതൃത്വത്തില്‍ നാളെ അതിരൂപത യോഗം. പാസ്റ്ററല്‍ സെന്ററായ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ആണ് യോഗം വിളിച്ചിരിക്കുന്നത്. വൈദീക സമ്മേളനത്തിനു എത്തുന്ന വൈദീകര്‍ക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കാനും, ഉപരോധം സൃഷ്ടിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിക്കും ഹൈക്കോടതി നിര്‍ദേശം നല്‍കി.

ജൂണ്‍ 5ന് നടന്ന വൈദീക സമിതിയുടെ തുടര്‍ച്ചയാണ് ഈ സമ്മേളനം. ഏകദേശം 400ഓളം വൈദീകര്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ റിന്യൂവല്‍ സെന്റര്‍ ഉപരോധിക്കുമെന്നും സമ്മേളനം നടത്താന്‍ സമ്മതിക്കില്ലെന്നും അവകാശ വാദവുമായി വണ്‍ ചര്‍ച്ച് വണ്‍ കുര്‍ബാന മൂവ്‌മെന്റ് രംഗത്തുണ്ട്.

ഈ സാഹചര്യത്തിലാണ് റിന്യൂവല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ജോഷി പുതുശേരി ഹൈക്കോടതിയെ സമീപിച്ചത്. സിറ്റി പൊലീസ് കമ്മീഷണര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവരടക്കം 13 പേരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയത്. കര്‍ശനമായ ക്രമസമാധാനം പാലിക്കണമെന്നും, വൈദീകരുടെ സഞ്ചാര സ്വാതന്ത്ര്യം തടയരുതെന്നും കോടതി പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട ഒരു പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ക്ക് യാതൊരു കാരണവശാലും തടസമുണ്ടാക്കരുതെന്നുo കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top