പൂജപ്പുര സെൻട്രൽ ജയിലിലെ കഫറ്റീരിയയിൽ മോഷണം; നഷ്ടമായത് നാല് ലക്ഷം രൂപ

തിരുവനന്തപുരം പൂജപ്പുരയിലെ ജയിൽ വകുപ്പിന്റെ കഫറ്റീരിയയിൽ മോഷണം. നാല് ലക്ഷം രൂപയോളം നഷ്ടപ്പെട്ടു. ഇന്ന് ട്രഷറിയിൽ അടയ്ക്കാൻ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. സംഭവസമയം കഫറ്റീരിയയിലെ സിസിടിവികൾ പ്രവർത്തിച്ചിരുന്നില്ല. ഫുഡ് ആൻഡ് ഫ്രീഡം കഫറ്റീരിയ പ്രവർത്തിക്കുന്നത് തടവുകാരെ കൂടി ഉൾപ്പെടുത്തിയാണ്.

പൂജപ്പുരയിൽ നിന്ന് ജഗതി ഭാഗത്തേക്ക് പോകുന്ന വഴിയാണ് കഫറ്റീരിയ സ്ഥിതിചെയ്യുന്നത്. സെന്‍ട്രല്‍ ജയലിനോട് ചേര്‍ന്ന അതീവ സുരക്ഷാ മേഖലയാണിത്. സ്ഥലത്തെക്കുറിച്ച് നല്ല ധാരണയുള്ളവർ തന്നെയാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാകുന്നത്. ഇവിടെ ജോലി ചെയ്തിട്ടുള്ള മുൻ തടവുകാരെയാണ് സംശയിക്കുന്നത്.

കഫറ്റീരിയയുടെ താക്കോൽ സൂക്ഷിച്ചിരുന്ന ചില്ല് കൂട് തകർത്തിട്ടുണ്ട്. അങ്ങനെ താക്കോലെടുത്താണ് ഓഫീസ് റൂമിൽ കയറി പണം മോഷ്ടിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സെന്‍ട്രല്‍ ജയലിനോട് ചേര്‍ന്ന അതീവ സുരക്ഷാ മേഖലയിൽ നടന്ന മോഷണം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.


whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top