തൃശൂരിൽ ഒരു മേൽവിലാസത്തിൽ നടന്നത് 9 കള്ളവോട്ടുകൾ; ആരോപണവുമായി വീട്ടമ്മ

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ കള്ളവോട്ട് നടനെന്ന ആരോപണവുമായി വീട്ടമ്മ. തന്റെ മേൽവിലാസത്തിൽ ഒൻപത് കള്ളവോട്ടുകൾ നടന്നെന്നാണ് ആരോപണം. വാടക എഗ്രിമെന്റ് വാങ്ങിക്കൊണ്ടുപോയാണ് വോട്ട് ചേർത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷനുവരെ പരാതി നൽകിയിട്ടും ഒരു ഫലവും ഉണ്ടായില്ലെന്നും പ്രസന്ന അശോകൻ പറഞ്ഞു.

തൃശ്ശൂർ സ്വദേശിയായ പ്രസന്ന ക്യാപിറ്റൽ വില്ലേജ് എന്ന ഫ്ലാറ്റിലാണ് താമസിക്കുന്നത്. വീട്ടമ്മ അടക്കം 10 പേരുടെ പേരുകളാണ് വോട്ടർപട്ടികയിൽ ഉള്ളത്. എന്നാൽ ഇവരാരും തന്റെ ബന്ധുക്കളോ തനിക്ക് അറിയുന്ന വ്യക്തികളോ അല്ലെന്നാണ് വീട്ടമ്മയുടെ പ്രതികരണം. തിരഞ്ഞെടുപ്പ് സമയത്ത് കള്ളവോട്ട് നടനെന്ന വിവരം കേട്ടിരുന്നു. എന്നാൽ അതിനെക്കുറിച്ച് കൂടുതൽ ഒന്നും അറിയില്ലനായിരുന്നു പ്രസന്ന പറഞ്ഞത്.

വോട്ടർ സ്ലിപ്പ് കൊടുക്കുന്ന സമയത്താണ് ഇക്കാര്യം തിരിച്ചറിഞ്ഞതെന്നാണ് പ്രാദേശിക കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയത്. എന്നാൽ പട്ടികയിൽ പേരുള്ളത് കൊണ്ട് തന്നെ ഈ വോട്ടുകൾ പോൾ ചെയ്യുകയും ചെയ്തു. പിന്നീട് കോൺഗ്രസ് നേതാക്കൾ വന്ന് സംസാരിച്ചതിന് ശേഷമാണ് ഇതിനെക്കുറിച്ച് അറിയുന്നത്. അതിനു ശേഷമാണു പരാതി നൽകിയത്. എന്നാൽ ഇതുവരെ അവർക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലന്നും പ്രസന്ന പറഞ്ഞു.

അതേസമയം, കഴിഞ്ഞദിവസം യുഡിഎഫും എൽഡിഎഫും ബിജെപിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിനായി ബിജെപി ആയിരക്കണക്കിന് വോട്ടുകൾ ചോർത്തിയെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് തെളിവുകളും നിരത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top