നരഭോജി പുലിയെ നാലാം ദിവസം പിടികൂടി തമിഴ്‌നാട്; ഇവിടെ തൊഴിലാളിയെ കൊന്ന കടുവക്കായി മാസങ്ങളായി തിരച്ചിലില്‍ വനംവകുപ്പ്

തമിഴ്‌നാട് വാല്‍പ്പാറയില്‍ ആറു വയസുകാരിയെ കടിച്ചു കൊണ്ടുപോയി കൊന്ന് ഭക്ഷിച്ച പുലിയെ ദിവസങ്ങള്‍ക്കുള്ളില്‍ കൂട്ടിലാക്കി തമിഴ്‌നാട് വനം വകുപ്പ്. ശനിയാഴ്ചയാണ് ജാര്‍ഖണ്ഡ് സ്വദേശികളുടെ മകളായ റോഷ്‌നിയെ പുലി പിടിച്ചത്. പിറ്റേ ദിവസം തേയില തോട്ടത്തില്‍ നിന്നും പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. അന്ന് മുതല്‍ പുലിയെ പിടിക്കാന്‍ തമിഴ്‌നാട് വനം വകുപ്പ് ദൗത്യം തുടങ്ങി. ഇന്ന് പുലര്‍ച്ചെയോടെ പുലിയെ കൂട്ടില്‍ കുടുങ്ങുകയും ചെയ്തു. പുലിയെ ഉള്‍വനത്തിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.
കേരളത്തില്‍ ടാപ്പിങ് തൊഴിലാളിയെ കടിച്ചു കീറി കൊന്ന കടുവക്കായി വനം വകുപ്പ് മാസങ്ങളായി തിരച്ചിലിലാണ്. മെയ് 15നാണ് മലപ്പുറം കാളികാവില്‍ കടുവ ടാപ്പിങ് തൊഴിലാളി ഗഫൂറിനെ കൊന്നത്. അന്ന് തന്നെ മയക്കുവെടി വച്ച് കടുവയെ പിടിക്കുമെന്ന് പറഞ്ഞ് വനം വകുപ്പ് ദൗത്യം തുടങ്ങി. എന്നാല്‍ ഒന്നും സംഭവിച്ചില്ല.
ഇതിനിടെ കടുവയ്ക്കായി വച്ച കെണിയില്‍ ഒരു പുലി കുടുങ്ങുകയും ചെയ്തു. ഇപ്പോള്‍ കടുവ ദൗത്യം ഏറെക്കുറേ ഉപേക്ഷിച്ച നിലയിലാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here