തിരുവനന്തപുരം സ്വദേശി ബംഗളൂരുവിലെ ഫ്ലാറ്റിൽ മരിച്ചതിൽ ദുരൂഹത; ഒപ്പം താമസിച്ച യുവതികൾക്കെതിരെ കേസ്

ബംഗളൂരുവിൽ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഇദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന രണ്ട് മലയാളി യുവതികൾക്കെതിരെ പൊലീസ് കേസെടുത്തു. എടത്തറ സ്വദേശിയായ 39 വയസുള്ള സിപി വിഷ്ണു ആണ് മരിച്ചത്. കളഭം വീട്ടിൽ ചന്ദ്രകുമാർ പത്മകുമാരി ദമ്പതികളുടെ മകനാണ്.
ബംഗളൂരുവിലെ യെല്ലനഹള്ളിയിലുള്ള റേഡിയന്റ് ഷൈൻ അപ്പാർട്ട്‌മെന്റിലാണ് വിഷ്ണു താമസിച്ചിരുന്നത്. സ്വകാര്യ കമ്പനികളിൽ ജോലി ചെയ്തിരുന്ന 38 വയസുള്ള സൂര്യ കുമാരി, ജ്യോതി എന്നീ യുവതികളോടൊപ്പമാണ് വിഷ്ണു അപ്പാർട്ട്‌മെന്റിൽ കഴിഞ്ഞിരുന്നത്. വെള്ളിയാഴ്ച പുലർച്ചെ വിഷ്ണുവിനെ ഫ്ലാറ്റിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവതികളിൽ ഒരാൾ ഫോണിൽ വിളിച്ച് സഹോദരൻ ജിഷ്ണുവിനെ അറിയിക്കുകയായിരുന്നു.
യുവതികളുടെ പീഡനം കാരണമാണ് വിഷ്ണു ആത്മഹത്യ ചെയ്തത് എന്ന് സഹോദരൻ ആരോപിച്ചു. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് യുവതികൾക്കെതിരെ ഹുളിമാവ് പൊലീസ് കേസെടുത്തത്. യുവതികളിൽ ഒരാളുമായി വിഷ്ണുവിന് അടുത്ത ബന്ധമുണ്ടായിരുന്നതായും ഇതുമായി ബന്ധപ്പെട്ട് ഇവർക്കിടയിൽ തർക്കങ്ങളും വഴക്കുകളും ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. ബംഗളൂരു ഹൊസൂർ റോഡിലെ ഐകെഎസ് എന്ന കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു വിഷ്ണു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here