മാര്‍ക്കോക്ക് ശേഷം ചിത്രമില്ല; ടൊവീനയുടെ സിനിമ നല്ലതെന്ന് പറഞ്ഞ സ്വന്തം മാനേജറെ പൊതിരെ തല്ലി ഉണ്ണി മുകുന്ദന്‍; കേസായി

നടന്‍ ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് പോലീസ്. സ്വന്തം മാനേജറെ ഫ്‌ലാറ്റില്‍ കയറി മര്‍ദിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായുമുളള മാനേജറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ടൊവീന തോമസ് നായകനായ നരിവേട്ട എന്ന ചിത്രം മികച്ചതാണെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതാണ് നടനെ ചൊടിപ്പിച്ചത്.

ഉണ്ണിയുടെ മാനേജറായ വിപിന്‍ കുമാറാണ് പരാതി നല്‍കിയത്. കൊച്ചിയിലെ ഫ്‌ലാറ്റില്‍ എത്തിയ ശേഷം പാര്‍ക്കിംഗ് ഏര്യയിലേക്ക് വിളിച്ചു വരുത്തി മര്‍ദിച്ചു. കണ്ണട ചവിട്ടിപ്പൊട്ടിച്ചു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പോലീസ് എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നത്. വിപിന്റെ വിശദമായ മൊഴി എടുത്ത ശേഷമാണ് പോലീസ് നടപടി.

ആറ് വര്‍ഷമായി ഉണ്ണിയുടെ മാനേജറാണ്. കരിയറില്‍ മാറ്റം ഉണ്ടാകാത്തതില്‍ നിരാശനാണ് നടന്‍. മാര്‍ക്കോക്ക് ശേഷം നല്ല ചിത്രങ്ങള്‍ ലഭിക്കുന്നില്ല. സംവിധാനം ചെയ്യാന്‍ ഇരുന്ന ചിത്രത്തില്‍ നിന്നും ഗോകുലം മൂവീസ് പിന്‍മാറി. ഈ നിരാശയാണ് മറ്റുള്ളവരില്‍ തീര്‍ക്കുന്നതെന്ന് വിപിന്‍ പ്രതികരിച്ചു. ഇതുസംബന്ധിച്ച് നടന്റെ ഭാഗത്ത് നിന്നും ഒരു പ്രതികരണം ഉണ്ടായിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top