13കാരിയായ സ്വന്തം മകളെ കൂട്ട ബലാത്സംഗത്തിന് വിട്ടുകൊടുത്ത് ബിജെപി നേതാവായ അമ്മ!! കാമുകൻ അടക്കം മൂന്നുപേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത മകളെ കാമുകനും അയാളുടെ സുഹൃത്തിനും പീഡിപ്പിക്കാൻ വിട്ടുകൊടുത്ത മഹിള മോർച്ച നേതാവിനെ അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡ് ഹരിദ്വാറിലെ ജില്ലാ ബിജെപി നേതാവായ അനാമിക ശർമ്മ, കാമുകൻ സുമിത് പട് വാൾ, ഇയാളുടെ കൂട്ടാളിയായ ശുഭം എന്നിവരെ പോക്സോ പ്രകാരം അറസ്റ്റ് ചെയ്തു. 13കാരിയായ പെൺകുട്ടിയെ നിരവധി പ്രാവശ്യം കൂട്ടബലാൽസംഗം നടത്തി പീഡിപ്പിച്ചു എന്നാണ് കേസ്. കുട്ടിയുടെ അച്ഛൻ്റെ പരാതിയെ തുടർന്നാണ് കേസ്.

ഈ മാസം മൂന്നിനാണ് തൻ്റെ മകൾ മാസങ്ങളായി അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് പിതാവ് പോലീസിന് പരാതി നൽകിയത്. ഭർത്താവിനോട് പിണങ്ങി അനാമിക ശർമ്മ കാമുകനും ഹോട്ടൽ ഉടമയുമായ സുമിത്തിനൊപ്പം ആണ് താമസിച്ചിരുന്നത്. മകൾ പിതാവിനൊപ്പം ആയിരുന്നു. ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ മിക്കപ്പോഴും അമ്മ ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയിരുന്നത്. പുറത്ത് പറഞ്ഞാൽ അച്ഛനെ കൊല്ലുമെന്ന് അമ്മ ഭീഷണിപ്പെടുത്തിയിരുന്നതായി കുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

അറസ്റ്റ് വിവരം പുറത്തു വന്നതോടെ അനാമിക ശർമ്മയെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. 2024 ഓഗസ്റ്റ് മുതൽ അനാമികയ്ക്ക് ഔദ്യോഗിക പദവികളൊന്നും ഇല്ലെന്നാണ് പാർട്ടി നിലപാട്. പെൺകുട്ടിയെ സുമിത്തും ശുഭവും ചേർന്ന് നിരവധി പ്രാവശ്യം കൂട്ട ബലാൽസംഗത്തിന് വിധേയമാക്കിയിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത്. രണ്ട് പ്രതികളും മുപ്പത് വയസ് പ്രായമുള്ളവരാണ്. പീഡനത്തിന് അമ്മ എന്തുകൊണ്ട് കൂട്ടുനിന്നു എന്നതിൽ വ്യക്തതയുണ്ടായിട്ടില്ല.

അമ്മയോടൊപ്പം കുട്ടിയെ ആഗ്ര, വൃന്ദാവൻ തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയാണ് ഇവർ പീഡിപ്പിച്ചത്. ഭാരതീയ ന്യായസംഹിതയിലെ 70 (2) കൂട്ടബലാൽസംഗം, ഭീഷണിപ്പെടുത്തൽ 351 (3) എന്നീ വകുപ്പുകൾക്ക് പുറമെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ കൂടി പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. മൂന്നു പേരും റിമാൻ്റിലായി. ദീർഘനാളത്തെ തുടർച്ചയായ പീഡനം കുട്ടിക്ക് ഉണ്ടാക്കിയിട്ടുള്ള കടുത്ത മാനസികാഘാതവും കണക്കിലെടുത്ത് കൌൺസലിങിന് വിധേയമാക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top