വിജയ് ചിത്രത്തിന് കനത്ത തിരിച്ചടി; ജനനായകന്‍ റിലീസ് വൈകും; നിര്‍മാതാക്കളുടെ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല

പൊങ്കല്‍ റിലീസായി എത്തിക്കാന്‍ ശ്രമിച്ച വിജയ് ചിത്രം ജനനായകന്റെ റിലീസ് വൈകും. റിലീസിനുള്ള സ്റ്റേ നീക്കാന്‍ സുപ്രീം കോടതിയെ സമീപിച്ച നിര്‍മ്മാതാക്കള്‍ക്ക് കനത്ത തിരിച്ചടി. റിലീസ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല. മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ നിര്‍മാതാക്കളോട് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
ഇതോടെ പൊങ്കലിന് ചിത്രം ഇറങ്ങില്ലെന്ന് ഉറപ്പായി. ഇനി പൊങ്കല്‍ അവധി കഴിഞ്ഞ് ജനുവരി 20-ന് ശേഷം മാത്രമേ മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി പരിഗണിക്കുകയുള്ളൂ. ജനുവരി ഒമ്പതിനാണ് ജനനായകന്‍ റിലീസ് ചെയ്യാന്‍ മദ്രാസ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയത്. യുഎ സര്‍ട്ടിഫിക്കറ്റോടെ റിലീസിനാണ് സിംഗിള്‍ ബെഞ്ഞ് നിര്‍ദേശിച്ചത്.
ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാനുള്ള സെന്‍സര്‍ബോര്‍ഡ് ചെയര്‍മാന്റെ തീരുമാനവും സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ അപ്പീലില്‍ അന്ന് തന്നെ ചിത്രത്തിന്റെ റീലീസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. ഇതിന് എതിരായാണ് നിര്‍മാതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ലഭിച്ച പരാതിയെത്തുടര്‍ന്ന് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാന്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here