കത്തിയ കപ്പലിലെ അപകടകാരികളായ വസ്തുക്കള്‍ കേരള തീരത്തേക്ക്; അമ്പലപ്പുഴ തീരത്ത് വാതക കണ്ടെയ്‌നര്‍

കേരള തീരത്തിന് സമീപം കത്തിയ കപ്പലില്‍ നിന്നുള്ള വസ്തുക്കള്‍ കേരള തീരത്ത് അടിഞ്ഞു തുടങ്ങി. വാതക കണ്ടെയ്‌നറും കപ്പലിലെ രക്ഷാബോട്ടുമാണ് അടിഞ്ഞത്. അമ്പലപ്പുഴ വളഞ്ഞവഴി തീരത്താണ് വാതക കണ്ടെയ്‌നര്‍ അടിഞ്ഞത്. ഇതില്‍ 22കെഎക്‌സ് (22KX) എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

കാലി കണ്ടെയ്‌നര്‍ ആണെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിഗമനം. പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കണ്ടെയ്‌നര്‍ കരയ്ക്ക് കയറ്റാനായി മറൈന്‍ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. വാന്‍ ഹയില്‍നിന്നു വീണ ഒരു ലൈഫ് ബോട്ടും തീരത്തടിഞ്ഞിട്ടുണ്ട്. ഇതിനെ തീരത്തിന് സമീപത്തെ മരത്തില്‍ കെട്ടിയിട്ടിട്ടുണ്ട്.

വാന്‍ ഹയി 503 എന്ന കപ്പലിലില്‍ നിന്നും കടലില്‍ വീണ കണ്ടെയനറുകള്‍ തീരത്ത് എത്താന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എറണാകുളം, ആലപ്പുഴ, കൊല്ലം തീരമേഖലകളില്‍ കണ്ടെയ്നറുകള്‍ എത്തുമെന്നാണ് മുന്നറിയിപ്പുളളത്. കപ്പലില്‍ അപകടകാരികളായ രാസവസ്തുക്കള്‍ അടക്കമുള്ള കണ്ടെയ്നറുകളാണ് ഉള്ളതിനാല്‍ കരയ്ക്കടിഞ്ഞത് ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന നമ്പറില്‍ അറിയിക്കണം. യാതൊരു കാരണവശാലും തൊടാന്‍ പാടില്ല. 200 മീറ്റര്‍ അകലം നിര്‍ബന്ധമായും പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top