കൈയ്യിൽ ആത്മഹത്യാകുറിപ്പ് എഴുതി വനിതാ ഡോക്ടർ ജീവനൊടുക്കി; മരണകാരണം പൊലീസുകാരുടെ പീഡനം

മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന വനിതാ ഡോക്ടറെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കൈയ്യിൽ ആത്മഹത്യാകുറിപ്പ് എഴുതി വച്ചാണ് ഡോക്ടർ ജീവനൊടിക്കിയത്. പൊലീസുകാരുടെ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുറിപ്പിൽ പറയുന്നത്.
പൊലീസ് സബ് ഇൻസ്‌പെക്ടർ ഗോപാൽ ബദനെ, നിരവധി തവണ ശാരീരികമായി പീഡിപ്പിച്ചു. കൂടാതെ മറ്റൊരു ഉദ്യോഗസ്ഥനായ പ്രശാന്ത് ബാങ്കർ മാനസികമായി പീഡിപ്പിച്ചതായും കുറിപ്പിൽ പറയുന്നുണ്ട്. കൈയ്യിലെഴുതിയ ആത്മഹത്യാ കുറിപ്പിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതിനായി ഫോറൻസിക് പരിശോധനയും ആരംഭിച്ചിട്ടുണ്ട്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനാ ഫലങ്ങളുമാണ് കേസിന് നിർണായകമാവുക . മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കുറിപ്പിൽ പേരുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നിലവിൽ നടപടികളൊന്നും എടുത്തിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here