വൈകി വന്ന വിവേകം; ക്രൂര മർദ്ദനത്തിൽ നടപടി; നാലു പോലീസുകാരെ സസ്പെൻഡ് ചെയ്യാൻ ശുപാർശ

യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ വച്ച് മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യാൻ ശുപാർശ. കസ്റ്റഡി മർദ്ദനം ഉണ്ടായി രണ്ട് വർഷത്തിനു ശേഷമാണ് നടപടി. അതിക്രൂരമായ മർദ്ദന ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെ സംഭവം വലിയ രീതിയിൽ ചർച്ചയായിരുന്നു. പോലീസ് മർദ്ദനത്തിനെതിരായ പ്രതിഷേധങ്ങൾ കോൺഗ്രസ് ശക്തമാക്കുകയും സർക്കാരിന്റെ പ്രതിച്ഛായക്ക് കളങ്കം ഉണ്ടാവുകയും ചെയ്തു സാഹചര്യത്തിലാണ് പോലീസ് നടപടി. എസ് ഐ നൂഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

Also Read : ക്രൂര മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; യൂത്ത് കോൺഗ്രസ് നേതാവിനെ പഞ്ഞിക്കിട്ട് പിണറായി പൊലീസ്

വിഷയത്തിൽ കൃത്യമായ നടപടികൾ ഉണ്ടാകുമെന്ന് പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ പറഞ്ഞിരുന്നു. തുടർന്ന് തൃശൂർ റെയിഞ്ച് ഡിഐജി ഹരിശങ്കരിനോട് അന്വേഷണം നടത്തി ഉത്തരമേഖല ഐജിക്ക് റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചിരുന്നു. ആ റിപ്പോർട്ടിൻ പുറത്താണ് നാലു പോലീസുകാരെ സസ്പെൻഷൻ ചെയ്യാൻ ശുപാർശ ചെയ്തിരിക്കുന്നത്. അച്ചടക്ക നടപടി പുനപരിശോധിക്കാനും നിർദേശിച്ചിട്ടുണ്ട്. നിയമസഭാ സമ്മേളനം അടുത്ത് വരുന്ന സമയത്ത് മുഖം സംരക്ഷിക്കാനുള്ള സർക്കാർ നീക്കമാണ് സസ്‌പെൻഷൻ നടപടിയെന്ന വിമർശനം ഉയരുന്നുണ്ട്.

Also Read : CPMകാർക്കും രക്ഷയില്ല; ‘കണ്ണനല്ലൂർ സി ഐ എന്നെ ഉപദ്രവിച്ചു’; വെളിപ്പെടുത്തലുമായി ലോക്കൽ സെക്രട്ടറി

കേസിൽ കോടതി നടപടി തുടരുകയാണ്. അഞ്ച് പോലീസുകാർക്കെതിരെ കേസുണ്ട്. സസ്പെൻഷൻ അല്ല പുറത്താക്കിലാണ് തന്റെ ആവശ്യമെന്ന് പരാതിക്കാരനായ സുജിത്ത് പറഞ്ഞു. പോലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണമെന്ന് നിലപാടിൽ തന്നെയാണ് കോൺഗ്രസും. പോലീസുകാർക്കെതിരെ ഇന്നുതന്നെ നടപടി ഉണ്ടാകാനാണ് സാധ്യത.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top